“അധികാരികളും അവര്‍ക്കുള്ള അനുസരണവും നിലനില്‍ക്കുന്ന കാലമത്രയും തുടരുന്ന, കാലഹരണപ്പെടാത്ത ഈ ശിര്‍ക്കിനെപറ്റി (രാഷ്ട്രീയ ശിര്‍ക്ക്) നബി(സ) താക്കീത് നല്‍കാതിരിക്കുമോ ? മനുഷ്യനെ സ്വർഗ്ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ മുഴുവന്‍ കാര്യങ്ങളും പഠിപ്പിച്ചു തന്ന അന്തിമ പ്രവാചകന്‍ അത്യന്തം ഗുരുതരമായ രാഷ്ടീയശിര്‍ക്കിന്റെ കാര്യം വിസ്മരിച്ചുവെന്നാണോ നാം മനസ്സിലാക്കേണ്ടത് ?” എന്ന അന്വേഷണത്തിന് ജമാഅത്തിന്റെ മറുപടി ഇപ്രകാരമാണ്.
പൂര്‍വ്വസമുദായങ്ങളിലേക്കെല്ലാം അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ടെന്നും ‘അല്ലാഹുവിന് ഇബാദത്ത് ചെയ്യുക; ത്വാഗൂത്തിനെ വെടിയുക’ എന്ന സന്ദേശം അവര്‍ക്കെല്ലാം എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും നിങ്ങള്‍ സമ്മതിക്കുമോ? സമ്മതിക്കുമെങ്കില്‍ അല്ലാഹുവിനു മാത്രമവകാശപ്പെട്ട വിധികര്‍തൃത്വം ഭരണാധികള്‍ക്ക് വകവെച്ചു കൊടുക്കുകയും തദടിസ്ഥാനത്തില്‍ അവരെ അനുസരിക്കുകയും ചെയ്യുന്നത് ശിര്‍ക്കാണെന്ന് അവരെ താക്കീത് ചെയ്തിട്ടുണ്ടെന്നല്ലേ അതിനര്‍ഥം ? അപ്പോള്‍ ജമാഅത്ത് പറയുന്ന ശിര്‍ക്കിനെപറ്റി പൂര്‍വ്വ സമുദായങ്ങള്‍ താക്കീത് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഖുര്‍ആന്‍ അത് പരാമര്‍ശിച്ചിട്ടുണ്ടെന്നും വ്യക്തം.(പേജ് 217 , ഇബാദത്ത് ഒരു സമഗ്രപഠനം)